എന്നാൽ, വലേറിയാ, ദൈവവും നിന്റെ മകളും നിന്റെ ഭൃത്യരും നിന്നെ സ്‌നേഹിക്കും. ഇനി നീ ഒരു ഭാര്യയല്ലാതായിത്തീർന്നാലും, അതായത് വിവാഹമോചനം നൽകപ്പെട്ട സ്ത്രീയാണെങ്കിലും, ഇക്കാര്യം ഓർമ്മിച്ചുകൊള്ളുക.'' ഈശോ എഴുന്നേറ്റുനിന്നുകൊണ്ടാണ് തുടർന്നു സംസാരിക്കുന്നത്. അകന്നു വേർപെട്ടു ജീവിക്കാൻ നിയമം അനുവദിച്ചാലും വിവാഹവാഗ്ദാനത്തോടു വിശ്വസ്തത പാലിക്കാനുള്ള കടമ അതില്ലാതാക്കുന്നില്ല. വിവാഹമോചനം നിയമപ്രകാരമുള്ള വേശ്യാവൃത്തിയാണ്. കാരണം ജഡികപാപങ്ങൾ ചെയ്യുവാനുള്ള സ്ഥിതിയിൽ പുരുഷനെയും സ്ത്രീയെയും അത് എത്തിക്കുന്നു. വിവാഹമോചിതനായ ഒരു പുരുഷനെയോ സ്ത്രീയെയോ സംബന്ധിച്ച് പുതിയ വിവാഹത്തെക്കുറിച്ചു സംസാരിക്കുന്നതുതന്നെ വിവാഹത്തിന്റെ അന്തസത്തയെയും അർത്ഥത്തെയും അശുദ്ധമാക്കലാണ്. ഒരു പങ്കാളിയുടെ മരണം മാത്രമേ ഇതര പങ്കാളിയുടെ വിവാഹത്തെ സാധൂകരിക്കയുള്ളു. എങ്ങനെയായാലും എനിക്കു തോന്നുന്നത് മനുഷ്യന്റെ ഭാഗധേയത്തെ നിയന്ത്രിക്കുന്നവന്റെ നീതിയായി വിധിവാചകത്തിനു വിധേയപ്പെടുന്നതാണു കൂടുതൽ നല്ലത് എന്നാണ്. അതായതു മരണം ജീവിതത്തിന്റെ അന്ത്യം കുറിക്കുമ്പോൾ വീണ്ടും വിവാഹംചെയ്യാതെ ചാരിത്ര്യശുദ്ധിയിൽ ജീവിക്കുകയും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും മരിച്ചുപോയ ജീവിതപങ്കാളിയെ ആ കുട്ടികളിൽ കണ്ടു സ്‌നേഹിക്കുകയും ചെയ്യണം. ആ സ്‌നേഹം പരിശുദ്ധവും യഥാർത്ഥവും ഐന്ദ്രികവുമായവയുടെ കലർപ്പില്ലാത്തതുമായിരിക്കും. പാവം കുട്ടികൾ. ഇല്ല. എന്റെ മതത്തിൽ വിവാഹമോചനമുണ്ടായിരിക്കയില്ല. കോടതിവഴി വിവാഹമോചനം വാങ്ങി പുതിയ വിവാഹത്തിന് ശ്രമിക്കുന്നവൾ വ്യഭിചാരിയും പാപിയുമാണ്. മാനുഷിക നിയമം എന്റെ കല്പനയെ വ്യത്യാസപ്പെടുത്തുന്നില്ല. എന്റെ മതത്തിൽ വിവാഹം രാജ്യനിയമമനുസരിച്ചുള്ള ഒരുടമ്പടി ആയിരിക്കുകയില്ല. സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ധാർമ്മിക ഉടമ്പടി ആയിരിക്കുകയില്ല. നേരെമറിച്ച് അത് ഒരിക്കലും വേർപെടുത്താൻ പാടില്ലാത്ത ഒരു ബന്ധനമായിരിക്കും. ആ ബന്ധം സ്ഥാപിക്കപ്പെടുകയും ഉറപ്പിക്കപ്പെടുകയും വിശുദ്ധമാക്കപ്പെടുകയും ചെയ്യുന്നത്, ഒരു കൂദാശ എന്ന നിലയിൽ അതിനു ഞാൻ നൽകുന്ന വിശുദ്ധീകരണശക്തികൊണ്ടാണ്. നിനക്കു മനസ്സിലാകാൻ വേണ്ടി ഞാൻ പറയുന്നു; ഒരു ദിവ്യകർമ്മം ദാമ്പത്യത്തിന്റെ കടമകളെല്ലാം വിശുദ്ധിയിൽ നിർവ്വഹിക്കുന്നതിനു സഹായിക്കുന്ന ശക്തി ലഭിക്കുന്നു. എന്നാൽ അത് ദാമ്പത്യബന്ധത്തിന്റെ അഭേദ്യത ഉറപ്പിക്കുന്ന വിധിവാചകവുമാണ്. അതിനാൽ അതു ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരാത്മീയ ഉടമ്പടിയായി തന്റെ ശുശ്രൂഷകളിൽക്കൂടി നൽകപ്പെടും. ദൈവത്തിനു മുകളിൽ ഒന്നുമില്ലെന്നു നിനക്കറിയാമല്ലൊ. അതിനാൽ അവൻ യോജിപ്പിച്ചതിനെ യാതൊരുവിധ നിയമത്തിനും മാനുഷികതോന്നലുകൾക്കും വേർതിരിക്കാൻ കഴിയില്ല. കാരണം, മരണം അവസാനമല്ല. പ്രത്യുത, ഭാര്യയും ഭർത്താവും തമ്മിലുള്ള കടമ മരണത്തിനുശേഷവും നിലനിൽക്കുന്നു. അതിനാലാണു ഞാൻ പറയുന്നത്, വിധവകൾ ചാരിത്ര്യശുദ്ധി പാലിക്കണമെന്ന്. അക്കാരണത്താൽത്തന്നെ ദമ്പതികൾ പരസ്പരം സഹായിച്ച് നന്മയിൽ വളരേണ്ട, വളർത്തേണ്ട കടമയുമുണ്ട്. എന്റെ ഭർത്താവു പിന്മാറുകയില്ല. അപ്പോൾ നീ മുന്നോട്ടു പോകും. നിന്റെ കുഞ്ഞിന്റെ കൈക്കുപിടിച്ചുകൊണ്ട് നീ നീതിയുടെ വഴിയിലൂടെ നടക്കും. വിരോധമോ പ്രതികാരേശ്ഛയോ കൂടാതെ വ്യർത്ഥമായ പ്രതീക്ഷകൾ കൂടാതെ മുന്നേറും. ആ സ്ത്രീ ചിന്താമഗ്നയായി വിളറി. പക്ഷേ ദുഃഖത്തിലും ധീരയായിരിക്കുന്നു. ആദ്യം കുറെ കണ്ണുനീർ ചിന്തിയെങ്കിലും പിന്നീട് അവൾ കുഞ്ഞിന്റെമേൽ കുനിഞ്ഞ് അവളെ കൈയിലെടുക്കുന്നു. കുട്ടി അവളുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു പുഞ്ചിരിയാൽ സ്‌നേഹം കൊടുക്കുകയാണ്.
Very good advice but for a parent very difficult to contain it.😢
Praise the Lord Jesus
Thank u acha. Good advice .applicable to everyone
Very sad ...Beautiful advice Dearest panackal Achan . This can be applied to all parents feel the same way at some point of life 🙏🏽🙏🏽
panakal achaa....pls pray for me to sent psc teacher post...I have low marks...I'm a aged girl...short list varan aai ...pls pray for me....moly
Thanks
Let we pray
Thank you acha God bless you
Prayers 🙏
Ñgg
Thank you Acha
Prayers
🙏🏻🙏🏻🙏🏻
പ്രാർത്ഥനാപൂർവ്വം🙏🏿🙏🏿🙏🏿
Let we pray
🙏
But being a human .this is very painful.
🙏🏿🙏🏿🙏🏿
എന്നാൽ, വലേറിയാ, ദൈവവും നിന്റെ മകളും നിന്റെ ഭൃത്യരും നിന്നെ സ്‌നേഹിക്കും. ഇനി നീ ഒരു ഭാര്യയല്ലാതായിത്തീർന്നാലും, അതായത് വിവാഹമോചനം നൽകപ്പെട്ട സ്ത്രീയാണെങ്കിലും, ഇക്കാര്യം ഓർമ്മിച്ചുകൊള്ളുക.'' ഈശോ എഴുന്നേറ്റുനിന്നുകൊണ്ടാണ് തുടർന്നു സംസാരിക്കുന്നത്. അകന്നു വേർപെട്ടു ജീവിക്കാൻ നിയമം അനുവദിച്ചാലും വിവാഹവാഗ്ദാനത്തോടു വിശ്വസ്തത പാലിക്കാനുള്ള കടമ അതില്ലാതാക്കുന്നില്ല. വിവാഹമോചനം നിയമപ്രകാരമുള്ള വേശ്യാവൃത്തിയാണ്. കാരണം ജഡികപാപങ്ങൾ ചെയ്യുവാനുള്ള സ്ഥിതിയിൽ പുരുഷനെയും സ്ത്രീയെയും അത് എത്തിക്കുന്നു. വിവാഹമോചിതനായ ഒരു പുരുഷനെയോ സ്ത്രീയെയോ സംബന്ധിച്ച് പുതിയ വിവാഹത്തെക്കുറിച്ചു സംസാരിക്കുന്നതുതന്നെ വിവാഹത്തിന്റെ അന്തസത്തയെയും അർത്ഥത്തെയും അശുദ്ധമാക്കലാണ്. ഒരു പങ്കാളിയുടെ മരണം മാത്രമേ ഇതര പങ്കാളിയുടെ വിവാഹത്തെ സാധൂകരിക്കയുള്ളു. എങ്ങനെയായാലും എനിക്കു തോന്നുന്നത് മനുഷ്യന്റെ ഭാഗധേയത്തെ നിയന്ത്രിക്കുന്നവന്റെ നീതിയായി വിധിവാചകത്തിനു വിധേയപ്പെടുന്നതാണു കൂടുതൽ നല്ലത് എന്നാണ്. അതായതു മരണം ജീവിതത്തിന്റെ അന്ത്യം കുറിക്കുമ്പോൾ വീണ്ടും വിവാഹംചെയ്യാതെ ചാരിത്ര്യശുദ്ധിയിൽ ജീവിക്കുകയും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും മരിച്ചുപോയ ജീവിതപങ്കാളിയെ ആ കുട്ടികളിൽ കണ്ടു സ്‌നേഹിക്കുകയും ചെയ്യണം. ആ സ്‌നേഹം പരിശുദ്ധവും യഥാർത്ഥവും ഐന്ദ്രികവുമായവയുടെ കലർപ്പില്ലാത്തതുമായിരിക്കും. പാവം കുട്ടികൾ. ഇല്ല. എന്റെ മതത്തിൽ വിവാഹമോചനമുണ്ടായിരിക്കയില്ല. കോടതിവഴി വിവാഹമോചനം വാങ്ങി പുതിയ വിവാഹത്തിന് ശ്രമിക്കുന്നവൾ വ്യഭിചാരിയും പാപിയുമാണ്. മാനുഷിക നിയമം എന്റെ കല്പനയെ വ്യത്യാസപ്പെടുത്തുന്നില്ല. എന്റെ മതത്തിൽ വിവാഹം രാജ്യനിയമമനുസരിച്ചുള്ള ഒരുടമ്പടി ആയിരിക്കുകയില്ല. സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ധാർമ്മിക ഉടമ്പടി ആയിരിക്കുകയില്ല. നേരെമറിച്ച് അത് ഒരിക്കലും വേർപെടുത്താൻ പാടില്ലാത്ത ഒരു ബന്ധനമായിരിക്കും. ആ ബന്ധം സ്ഥാപിക്കപ്പെടുകയും ഉറപ്പിക്കപ്പെടുകയും വിശുദ്ധമാക്കപ്പെടുകയും ചെയ്യുന്നത്, ഒരു കൂദാശ എന്ന നിലയിൽ അതിനു ഞാൻ നൽകുന്ന വിശുദ്ധീകരണശക്തികൊണ്ടാണ്. നിനക്കു മനസ്സിലാകാൻ വേണ്ടി ഞാൻ പറയുന്നു; ഒരു ദിവ്യകർമ്മം ദാമ്പത്യത്തിന്റെ കടമകളെല്ലാം വിശുദ്ധിയിൽ നിർവ്വഹിക്കുന്നതിനു സഹായിക്കുന്ന ശക്തി ലഭിക്കുന്നു. എന്നാൽ അത് ദാമ്പത്യബന്ധത്തിന്റെ അഭേദ്യത ഉറപ്പിക്കുന്ന വിധിവാചകവുമാണ്. അതിനാൽ അതു ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരാത്മീയ ഉടമ്പടിയായി തന്റെ ശുശ്രൂഷകളിൽക്കൂടി നൽകപ്പെടും. ദൈവത്തിനു മുകളിൽ ഒന്നുമില്ലെന്നു നിനക്കറിയാമല്ലൊ. അതിനാൽ അവൻ യോജിപ്പിച്ചതിനെ യാതൊരുവിധ നിയമത്തിനും മാനുഷികതോന്നലുകൾക്കും വേർതിരിക്കാൻ കഴിയില്ല. കാരണം, മരണം അവസാനമല്ല. പ്രത്യുത, ഭാര്യയും ഭർത്താവും തമ്മിലുള്ള കടമ മരണത്തിനുശേഷവും നിലനിൽക്കുന്നു. അതിനാലാണു ഞാൻ പറയുന്നത്, വിധവകൾ ചാരിത്ര്യശുദ്ധി പാലിക്കണമെന്ന്. അക്കാരണത്താൽത്തന്നെ ദമ്പതികൾ പരസ്പരം സഹായിച്ച് നന്മയിൽ വളരേണ്ട, വളർത്തേണ്ട കടമയുമുണ്ട്. എന്റെ ഭർത്താവു പിന്മാറുകയില്ല. അപ്പോൾ നീ മുന്നോട്ടു പോകും. നിന്റെ കുഞ്ഞിന്റെ കൈക്കുപിടിച്ചുകൊണ്ട് നീ നീതിയുടെ വഴിയിലൂടെ നടക്കും. വിരോധമോ പ്രതികാരേശ്ഛയോ കൂടാതെ വ്യർത്ഥമായ പ്രതീക്ഷകൾ കൂടാതെ മുന്നേറും. ആ സ്ത്രീ ചിന്താമഗ്നയായി വിളറി. പക്ഷേ ദുഃഖത്തിലും ധീരയായിരിക്കുന്നു. ആദ്യം കുറെ കണ്ണുനീർ ചിന്തിയെങ്കിലും പിന്നീട് അവൾ കുഞ്ഞിന്റെമേൽ കുനിഞ്ഞ് അവളെ കൈയിലെടുക്കുന്നു. കുട്ടി അവളുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു പുഞ്ചിരിയാൽ സ്‌നേഹം കൊടുക്കുകയാണ്.
Don't. Shout in daughter in law.